പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വസ്തി

ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടുന്നില്ല എന്നതായിരുന്നു ഇന്നലെ വരെ പരാതി. അത് അത്ര വലിയ പ്രശ്നമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത് നോക്കിയിട്ട് ഒരു അറ്റവും കാണുന്നില്ല എന്ന് മാത്രമല്ല തൊട്ട് മുന്നിലെന്താണ് എന്ന് പോലും മനസിലാവാതെ ഇങ്ങനെ നീന്തുമ്പോഴാണ്. സന്ധ്യവരെ മുമ്പിൽ നീ ണ്ട് കിടക്കുന്ന ജലാശയത്തിന്റെ ഭീതിപൂർവ്വമായ പരപ്പ് പേടിയോടൊപ്പം ഒരു പ്രതീക്ഷ കൂടെ തന്നിരുന്ന , ഉടനെ ഒരു കരകാണും എന്നതിന്റെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ണിലും കാതിലും മാത്രമല്ല മനസ്സിലും ഇരുട്ട് തുളച്ച് കയറുന്നു. ആരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല എന്നിട്ടും അതിനൊന്നും കാത്തു നിൽക്കാതെ ഇറങ്ങി തിരിച്ചത് അവനവനിൽ ഉള്ള ഉറച്ച വിശ്വാസം കൊണ്ടൊന്നും അല്ല മറിച്ച് അവയ്ക്കായി കാത്തു നിൽക്കുന്നതിലെ അർത്ഥശൂന്യത മനസിലാക്കിയതുകൊണ്ടാണ്. ആകാശത്ത് കാർമേഘം മൂടിയ ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുങ്ങി ചാവാൻ ആക്രോശിക്കുന്നതായി തോന്നി. അല്ലെങ്കിലും ഇനിയും എന്നിൽ പ്രതീക്ഷ വെക്കുന്നത് വിഢിത്തരം ആണ് എന്ന് തോന്നിക്കാണും. കരയിലെവിടെയോ തങ്ങൾക്ക് മുൻപിൽ ഉപചാരങ്ങളുടെ ഉപ്പു ചാക്കുകൾ വച്ച് വണങ്ങാത്ത വന്റെ പതനം പറഞ്ഞ് അട്ടഹാസങ്ങൾ ഉയരുന്നുണ്ടാകും ,അല്

വിഷഫലം.

നേരം ഒളികീറി തുടങ്ങുമ്പോഴേക്കും അവര്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. അങ്ങനെയാണ് അവര്‍ ആ മരച്ചുവട്ടിലെതിയത്, അവര്‍ അവിടെ സ്വല്‍പ്പനേരം ഇരുന്നു. ആ തണലത്ത് ഇരുന്ന് ആ മരം അവിടെ നില്‍ക്കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല എന്നും, അത് മുറിച്ച് വിറ്റാല്‍ ഉണ്ടാകുന്ന വരുമാനതെകുറിച്ചും അവര്‍ കൂട്ടത്തിലുള്ള ആ പറമ്പിന്‍റെ ഉടമയെ പറഞ്ഞു ബോധ്യമാക്കി. മരണത്തില്‍ അവസാനിക്കുന്ന ആ യാത്ര തുടരുമ്പോള്‍ ആ ഉടമ മരത്തില്‍ മാരകമായ ഒരു വിഷം പ്രയോഗിച്ചു. ഇനി ഉണ്ടാകുന്ന കായ്കനികള്‍ പോലും ആ വിഷം ബാധിച്ചവ ആയിരിക്കും. തന്‍റെ രക്ഷിതാവ് തന്നെ വിഷം ഒഴിച്ചുതന്നെങ്കിലും ആ മരം ഒരു ചില്ലികബുപോലും ഓടിച്ച് ഇടാതിരുന്നത് അതിന്‍റെ നിസഹായാവസ്ഥകൊണ്ട് ഒന്നുമാത്രം ആകണം. അവര്‍ അതില്‍നിന്ന് ശേഖരിക്കാവുന്ന പഴങ്ങള്‍ എല്ലാം ശേഖരിച്ച് വച്ചിരുന്നു. എന്നിട്ട് ആ ദീര്‍ഖയാത്ര തുടര്‍ന്നു. വിഷപ്രയോഗംകൊണ്ട് മരം ജീവന്‍ നിലനിര്‍താന്തന്നെ കഷ്ടപെട്ടു.ഇലകള്‍ എല്ലാം ഉണങ്ങി കരിഞ്ഞു, ബലിഷ്ടമായ കൊമ്പുകള്‍ ഒടിഞ്ഞുവീണു.പൂത്ത് നിറഞ്ഞു ഉലഞ്ഞുനിന്നിരുന്ന ആ മരത്തില്‍ പൂക്കള്‍ അപൂര്‍വ്വങ്ങള്‍ ആയി. ഫലഭൂയിഷ്ഠമായ ആ പ്രദേശത്ത് യുദ്ധവും വരള്‍ച്ചയും വന്ന രാജ്യത്തെ ഹതഭാഗ്യനായ ബ